പോസ്റ്റുകള്‍

സെപ്റ്റംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു പാണ്ഡവന്റെ ആത്മപരിശോധന

  ഒരു പാണ്ഡവന്റെ ആത്മപരിശോധന   എ. മുരളീധരൻ   ആമുഖം മഹാഭാരതം എന്ന ഇതിഹാസകഥയിൽ നിന്നും എടുത്ത ചില കഥാപാത്രങ്ങളേയും കഥാസന്ദർഭങ്ങളേയും കൂട്ടി യോജിപ്പിച്ച് , ഈ കഥാകൃത്തിന്റെ എളിയ ഭാവനയിൽ നിന്ന് ഉടലെടുത്ത ഒരു സാഹസിക സംരംഭമാണിത്. ഈ രചനയ്ക്ക് താഴെപ്പറയുന്ന കൃതികളോട് പറഞ്ഞാൽ തീരാത്ത കടപ്പാട് ആദ്യമേ തന്നെ അറിയിക്കട്ടെ. 1. ഭാരതപര്യടനം ( 1950) കുട്ടിക്കൃഷ്ണ മാരാർ 2. ഇനി ഞാൻ ഉറങ്ങട്ടെ ( 1973) പി . കെ . ബാലകൃഷ്ണൻ 3. രണ്ടാമൂഴം ( 1984)  എം . ടി . 4. ഭീമസേനൻ    കുലപതി കെ . എം . മുൻഷി    [ മലയാള വിവർത്തനം ( 2004) ശത്രുഘ്നൻ ] 5. മഹാഭാരത പര്യടനം - ഒരു പുനർവായന .... പ്രൊഫ. തുറവൂർ വിശ്വംഭരൻ     ഇനി വായിക്കാം.... ഒരുപറ്റം സ്ത്രീകളുടെ അടക്കിപ്പിടിച്ച സംസാരം കേട്ട് നദീതീരത്തുള്ള അനേകം കുടിലുകളിലൊന്നിൽ നിന്ന് ഭീമസേനൻ പുറത്തേക്കിറങ്ങി. യുദ്ധത്തിന്റെ കോലാഹലങ്ങളും ആരവങ്ങളുമെല്ലാം ഒടുങ്ങി. എന്നാൽ , ഉഷ്ണക്കാറ്റ് പൊടിപടലങ്ങളുയർത്തി വലിയ ശബ്ദത്തോടെ വീശിയടിക്കുന്നു. വിശാലമായ മൈതാനമാകെ സൂര്യന്റെ തീഷ്ണജ്ജ്വാലയിൽ കത്തിയെരിയുന്നതുപോലെ...

പീലിപ്പോസിന്റെ ക്രൂരകൃത്യങ്ങൾ

പീലിപ്പോസിന്റെ ക്രൂരകൃത്യങ്ങൾ ……….. എ. മുരളീധരൻ   പീലിപ്പോസ് ഒരു പോലീസ് കോൺസ്റ്റബിൾ ആയി സ്ഥലത്തെ സ്റ്റേഷനിൽ ജോലി നോക്കുന്ന കാലത്താണീ കഥ നടക്കുന്നത്. പീലിപ്പോസും അമ്മ മേരിപ്പെമ്പിളയും അപ്പൻ ചാക്കോമാപ്പിളയും ഇളയ മൂന്ന് സഹോദരങ്ങളും, ഏറ്റവും ഇളയ ഒരു സഹോദരിയും, അടങ്ങുന്ന ചെറുതല്ലാത്ത ഒരു കുടുംബം. മേരിപ്പെമ്പിളയ്ക്ക് കുടുംബസ്വത്തായി ഇരുപത്തിയഞ്ച് സെന്റ് സ്ഥലം കിട്ടിയതിൽ ഒരു ചെറിയ വീട് വച്ച് അവർ സസന്തോഷം ജീവിച്ചു വന്ന കാലത്താണു പീലിപ്പോസിനു പോലീസിൽ ജോലി കിട്ടിയത്. ചാക്കോ നല്ല ഒരു കൃഷിക്കാരനായിരുന്നതുകൊണ്ട് ദാരിദ്ര്യമില്ലാതെ കഴിഞ്ഞു. പീലിപ്പോസ് പോലീസ് യൂണിഫോമിൽ ഇറങ്ങിയാൽ നാട്ടിലെ കുട്ടികളും മുതിർന്നവരും പഞ്ചപുച്ഛമടക്കി നിന്ന് നോക്കുക പതിവായിരുന്നു. സ്റ്റേഷനിലേക്ക് സൈക്കിളിലാണു പോകുന്നത്. പോക്കും ഭാവവും ഏറ്റവും കുറഞ്ഞത് ഒരു സർക്കിൾ ഇൻസ്പക്ടറുടെ ഗമയോടെയായിരിക്കും. മുകളിലേക്ക് പിരിച്ചുവച്ച മീശയും ചുവന്നു കലങ്ങിയ കണ്ണുകളും അയാൾക്ക് ഒരു ഭീകരരൂപം നല്കിയിരുന്നു. കുട്ടികൾ ഭയത്തോടെയും മുതിർന്നവർ ആരാധനയോടെയുമായിരുന്നു ഇതൊക്കെ നോക്കിനിന്നിരു...

സമാന്തര പാതകൾ

സമാന്തര പാതകൾ .............. എ. മുരളീധരൻ  കാബിന്റെ ഡോറിൽ മുട്ടിയതും അകത്തേയ്ക്ക് തുറന്നതും ഇതു പറഞ്ഞതും ഒരുമിച്ചായിരുന്നു. ഏതാണ്ട് 55 - 60 വയസ്സ് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ. ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. വൈകുന്നേരം ജോലികളൊക്കെ തീർത്ത് പെട്ടെന്ന് വീട്ടിലേക്ക് പോകാമെന്ന് കരുതിയിരിക്കുകയായിരുന്നു. “ഹായ്. ഐ ആം രാജലക്ഷ്മി” ഞാൻ ആ സ്ത്രീയെ ഒന്നു വിസ്തരിച്ച് നോക്കി. കാഞ്ചീപുരം പട്ടുസാരി ഉടുത്ത്, നെറ്റിയിൽ ചന്ദനവും കുങ്കുമവും ചേർത്ത് വട്ടത്തിൽ ഒരു കുറി. മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി. എവിടെയോ കണ്ട് മറന്നത് പോലെയുള്ള മുഖം. അപ്പോഴാണവർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ദിവസം വിളിച്ച കാര്യം ഓർമ്മ വന്നത്. പേരു മാത്രമേ പറഞ്ഞുള്ളൂ. അല്ലാതെ, ആരാണെന്നോ എന്തിനു വിളിച്ചെന്നോ ഒന്നും പറഞ്ഞില്ല. ആകെ പറഞ്ഞത് ഒന്ന് കാണണമെന്നും അന്ന് കാണുമ്പോൾ എല്ലാം പറയാമെന്നും മാത്രം. പെട്ടെന്ന് പരിസരബോധം വന്നതുപോലെ പറഞ്ഞു: “ഓ! ഹായ്. പ്ലീസ് ടേക്ക് യോർ സീറ്റ്.” മുന്നിലെ കസേരയിൽ അവർ ഇരുന്നു. “താങ്ക്സ്.” “വാട്ട് ക്യാൻ ഐ ഡു ഫോർ യൂ മാം?” “ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിളി...